ഔഷധം മണക്കുന്ന മൂന്ന് ദിനങ്ങളാണ് ദുബായിൽ നടന്ന ആയുഷ് സമ്മിറ്റ് ലോകജനതയ്ക്ക് സമ്മാനിച്ചത്. ആയുഷ് സമ്മിറ്റിനെ നെഞ്ചോട് ചേർത്താണ് യുഎഇ വരവേറ്റത്. 30 രാജ്യങ്ങളിൽ നിന്ന് 1300 പ്രതിനിധികളാണ് പരമ്പരാഗ ചികിത്സാ വിധികളുമായി ദുബായിൽ ഒത്തു കൂടിയത്.
ലോകത്തെ കാർന്ന് തിന്നുന്ന കാൻസറും പ്രമേഹവുമൾപ്പെടെയുള്ള സാംക്രമികേതര രോഗങ്ങളെ ചെറുത്ത് നിൽക്കാൻ ശരീരത്തെ ആയുഷിലൂടെ എങ്ങനെ പാകപ്പെടുത്താമെന്നായിരുന്നു സമ്മിറ്റിലെ പ്രധാന അജണ്ട. അൻപതിലേറെ ചർച്ചകളും 300 ലേറെ പ്രബന്ധങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.
ഒപ്പം വിവിധ രാജ്യങ്ങളിലെ പരമ്പരാഗത ചികിത്സാ മാർഗങ്ങളും മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലോകം ഒരു കുടക്കീഴിലായ മൂന്ന് ദിവസങ്ങൾ സമാപിക്കുമ്പോൾ രോഗരഹിതമായ ജീവിതശൈലിയാണ് പുതുതലമുറ രോഗങ്ങളെ ചെറുക്കാൻ ആയുഷ് മുന്നോട്ട് വയ്ക്കുന്ന സുരക്ഷിതമായ മാർഗം. പരമ്പരാഗത ചികിത്സാ രീതികളിലൂടെയും ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങളിലൂടെയും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ച് രോഗങ്ങൾ വരുന്നത് തടയാനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മേളയുടെ ഉദ്ഘാടകനായിരുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആയുഷിനോടുള്ള യുഎഇയുടെ സുതാര്യ സമീപനത്തെ അഭിനന്ദിച്ചു. വെൽനസ് ടൂറിസത്തിന് കൂടുതൽ പ്രചാരം നൽകി ആയുഷിനെ ആഗോളതലത്തിൽ മികച്ചതാക്കാൻ സർക്കാർ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, സയൻസ് ഇന്ത്യ ഫോറം രക്ഷാധികാരി സിദ്ധാർത്ഥ് ബാലചന്ദ്രൻ, ആയുഷ് കോൺഫറൻസ് ജനറൽ സെക്രട്ടറി ഡോ.ശ്യാം, ദി ഹാർട്ട് ഓഫ് യൂറോപ്പ് പ്രതിനിധി സാറാ അലി, ഹാർട്ട് ഫുൾനെസ് പ്രതിനിധി സഞ്ജയ് മെഹ്റിഷ് എന്നിവർ സമ്മിറ്റിന്റെ ഭാഗമായി