യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷമായി ജയിലിൽ കഴിയുന്ന മകളെ 11 വർഷത്തിന് ശേഷം കാണാൻ സാധിച്ചതിൻ്റെ ആശ്വാസത്തിൽ പ്രേമകുമാരി. മകളെ ഇനിയൊരിക്കലും കാണാൻ സാധിക്കുമെന്ന് കരുതിയതല്ലെന്നും കാത്തിരിപ്പിനൊടുവിൽ നിമിഷപ്രിയയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി പറഞ്ഞു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അവർ പറഞ്ഞു.
മകളെ വീണ്ടും കാണാൻ അവസരമൊരുക്കി തന്നതിന് ജയിൽ അധികൃതരോട് ഒരുപാട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു. രണ്ട് ദിവസം മുൻപാണ് നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യെമനിൽ വ്യവസായിയായ സാമുവേൽ ജെറോമും യെമനിൽ എത്തിയത്. ഇന്നലെ പ്രാദേശിക സമയം ഒരു മണിയോടെയാണ് ജയിലിലെത്തി പ്രേമകുമാരി നിമിഷ പ്രിയയെ കണ്ടത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പ്രേമകുമാരിക്കൊപ്പം ജയിലിൽ എത്തിയെങ്കിലും പ്രേമകുമാരിയെ മാത്രമാണ് നിമിഷ പ്രിയയെ കാണാൻ അനുവദിച്ചത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം അമ്മയും മകളും ജയിലിനുള്ളിൽ ഒരുമിച്ച് ചിലവഴിച്ചു. ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഇവർക്ക് ജയിൽ അധികൃതർ അവസരമൊരുക്കി.
പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൌകര്യം ഒരുക്കിയത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം ഉള്ള സാമുവൽ ജെറോം പറഞ്ഞു. ഇനി കൊല്ലപ്പെട്ട യെമനീസ് പൗരന്
ഇനി മോചനം സംബന്ധിച്ചു്ള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ശ്രമം. ഉടൻ തന്നെ കൊല്ലപ്പെട്ട യമൻ പൗരന് കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കാണ് ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.