സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസർ രോഗബാധിതനായതിനെ തുടർന്ന് ഓഗസ്റ്റ് 29 മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. പാൻക്രിയാസ് കാൻസർ രോഗബാധിതനായതിനെ തുടർന്ന് ഓഗസ്റ്റ് 29 മുതൽ അദ്ദേഹം ചെന്നൈയിൽ ചികിത്സയിലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിയിരുന്നു. മൃതദേഹം എയർ ആംബുലൻസിൽ നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. ഉച്ച മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടക്കും. തിങ്കളാഴ്ച മൂന്ന് മണിക്ക് സംസ്കാരം.
ഇരുപതാം വയസിൽ രാഷ്ട്രീയത്തിലെത്തിയ കോടിയേരി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു.തലശേരിയിൽ നിന്ന് അഞ്ച് തവണ നിയമസഭാംഗമായതോടൊപ്പം ആഭ്യന്തര, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായി. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ രണ്ടാമനായിരുന്നു. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി.