ദോഹയിലെ ഈന്തപ്പഴ വിപണന മേള ഇന്ന് അവസാനിക്കും. സൂഖ് വാഖിഫിലെ അൽ അഹമ്മദ് സ്ക്വയറിൽ നഗരസഭ കാർഷിക വകുപ്പാണ് മേള സംഘടിപ്പിച്ചത്. ഇടനിലക്കാരില്ലാതെ ഗുമേന്മയുള്ള ഈന്തപ്പഴം വാങ്ങാമെന്നതിനാൽ കുടുംബങ്ങളാണ് മേളയിലെ കൂടുതൽ സന്ദർശകരും. ഈന്തപ്പഴങ്ങളുടെ വെറൈറ്റിയാണ് ഇത്തവണത്തെ മേളയുടെ ആകർഷണം.
ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞുവെന്നതാണ് നേട്ടം. 80 പ്രാദേശിക ഫാമുകളും കമ്പനികളുമാണ് മേളയിൽ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 9.00 വരെയാണ് പ്രദർശനം. 15 ദിവസത്തെ മേളയാണ് ഇന്നവസാനിക്കുന്നത്.