റഷ്യ യുക്രൈന് പോരാട്ടം ശക്തമാകുന്ന പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് റഷ്യയിലേക്ക്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. സെര്‍ബിയന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് റഷ്യ സന്ദര്‍ശിക്കുന്നത്.
ചൊവ്വാഴ്ച റഷ്യയിലെത്തുന്ന യുഎഇ പ്രസിഡകന്റ് പുടിനുമായി സെന്റ് പീറ്റേഴ്സ് ബര്‍ഗിര്‍ കൂടിക്കാഴ്ച നടത്തുമന്നാണ് റിപ്പോര്‍ട്ട്. ആഗോള സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുളള നീക്കങ്ങൾ പ്രധാന ചര്‍ച്ചയാകും. യുക്രൈന് പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരങ്ങളും ആരായും.
സൈനിക വർദ്ധനവ് കുറയ്ക്കുക, മാനുഷിക പ്രത്യാഘാതങ്ങൾ ഒഴിവാക്കുക, ലോക സമാധാനവും നിലനിര്‍ത്തുക തുടങ്ങി യുഎഇ കാഴ്ചപ്പാടുകളും പരിശ്രമങ്ങളും മുന്‍നിര്‍ത്തിയാകും ശൈഖ് മുഹമ്മദിന്റെ നിലപാടുകളെന്ന് യുഎഇ വിദേശകാര്യ -അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി.
റഷ്യയും യുഎഇയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്ത കരാര്‍ 2018ല്‍ ഒപ്പുവച്ചിരുന്നു. 2019ല്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് യുഎഇ സന്ദര്‍ശിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും ഫോണില്‍ ആശയ വിനിമയവും നടത്താറുണ്ട്. എന്നാല്‍ യുക്രൈന് യുദ്ധം, ഊര്‍ജപ്രതിസന്ധി, സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ലോകബാങ്ക് സൂചന, തുടങ്ങി നിരവധി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ശൈഖ് മുഹമ്മദിന്റെ റഷ്യന്‍ സന്ദര്‍ശനം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.