യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 48 വർഷത്തെ ഭരണ പാരമ്പര്യം പൂർത്തിയാക്കുന്നു. മരണപ്പെട്ട പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ ഷർഖിയുടെ പിൻഗാമിയായാണ് അദ്ദേഹം ഭരണമേറ്റത്.
തന്റെ രാജ്യത്തെ സേവിക്കുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും ശൈഖ് ഹമദ് വഹിച്ച പങ്ക് ചെറുതല്ല. എല്ലാം മേഖലകളിലും അതിന്റെ അടിത്തറ വികസിപ്പിക്കുന്നതിനും ജനങ്ങളെയും അവരുടെ അഭിവൃദ്ധിയെയും അത്യന്തിക മുൻഗണനകലക്കി മാറ്റിയ പിതാവിന്റെ പാരമ്പര്യമാണ് ഷെയ്ഖ് ഹമദ് തുടരുന്നത്. അതുകൊണ്ടുതന്നെ ഈ വാർഷികം യു എ ഇ യുടെയും ഫുജൈറ എമിറേറ്റിന്റെയും ചരിത്രത്തിലെ തന്നെ സുപ്രധാന സന്ദർഭമായി അടയാളപ്പെടുത്തുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ശൈഖ് ഹമദ് ഫുജൈറയുടെ ഭരണാധികാരിയായതിന് ശേഷം എമിറേറ്റ് വികസനത്തിന്റെ കാര്യത്തിൽ അതിവേഗം കുതിച്ചുയർന്നു. കഴിഞ്ഞ 48 വർഷത്തിനിടയിൽ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുപ്രധാന മേഖലകളെ സേവിക്കുന്ന വികസന പദ്ധതികളുടെ ഒരു നീണ്ട പരമ്പരയ്ക്കാണ് ഫുജൈറ സാക്ഷ്യം വഹിച്ചത്.