സുപ്രീംകോടതിയുടെ തലപ്പത്തുനിന്നും ജസ്റ്റിസ് എന്‍ വി രമണ ഇന്ന് പടിയിറങ്ങും. ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും രമണ വിരമിക്കുന്നത്. ജസ്റ്റിസ് യു യു ലളിത് പുതിയ ചീഫ് ജസ്റ്റിസായി നാളെ അധികാരമേല്‍ക്കും. രമണ കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ലളിത്. അടുത്ത നവംബര്‍ 8 വരെയാണ് ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.
സുപ്രീം കോടതിയില്‍ ജസ്റ്റിസായി ഏഴ് വര്‍ഷം എന്‍.വി രമണ പ്രവര്‍ത്തിച്ചു. അധ്യക്ഷനായും സഹജഡ്ജിയുമായി 657 ബെഞ്ചുകളുടെ ഭാഗമായി. 174 വിധി ന്യായങ്ങള്‍ നടത്തി. വിരമിക്കൽ ദിനത്തിൽ 5 കേസുകളിലാണ് അദ്ദേഹം വിധി പ്രസ്താവിക്കുക. 2013ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, 2013ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് 2014ല്‍ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. ആന്ധ്രാപ്രദേശിലെ കൃഷ്ണാജില്ലയിലെ പൊന്നാവരം ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച എന്‍ വി രമണ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് ന്യായാധിപനായി മാറുന്നത്.
വിരമിക്കൽ ദിനത്തിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികൾ വെബ് സ്ട്രീമിങ് വഴി തത്സമയം കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക.