ഡൽഹി: മണിപ്പുർ സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. മണിപ്പുരിലെ സംസ്ഥാന സർക്കാരിനെ തങ്ങൾക്ക് വിശ്യാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ഉണ്ടായിട്ടും ചികിത്സ നിഷേധിച്ചെന്ന് കോടതി വിമർശിച്ചു. മണിപ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരനെ ഉടന്‍തന്നെ ഗുവാഹട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും എല്ലാവിധ ചികിത്സയും നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ഈ ചികത്സയുടെ ചെലവ് പൂര്‍ണ്ണമായും മണിപ്പുര്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂലായ് 15-നകം മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
മണിപ്പുർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

Leave a Comment