കുവൈറ്റ് സിറ്റി: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് കുവൈറ്റിൽ കഴിഞ്ഞ വർഷം നാട് കടത്തിയത് 40,000 വിദേശികളെ. ഇതിൽ 11000 പേർ ഇന്ത്യക്കാരാണ്. പരിശോധന കർശനമാക്കിയതോടെ നിയമലംഘകരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായെന്ന് അധികൃതർ അറിയിച്ചു.
24 മണിക്കൂറും നിരീക്ഷണം ശ്കതമാക്കുന്നതിന്റെ ഭാഗമായി നാല് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് നിയമലംഘനം കണ്ടെത്തുന്നത്. ഒളിവുകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ,മരുഭൂമി എന്നിവിടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യ സന്തുലനാവസ്ഥയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്.