ഏതൊരു സാധാരണക്കാരനെയും പോലെ ജീവിക്കാനായി കടൽ കടന്നതായിരുന്നു കൊടുങ്ങല്ലൂരുകാരി വിജിയും ഭർത്താവ് കണ്ണൻ ദാസും. 1500 ദിർഹം ശമ്പളത്തിനാണ് വിജി ജോലിയ്ക്ക് കയറിയെങ്കിലും കണ്ണന് ജോലി തരപ്പെടുത്താൻ സാധിച്ചിരുന്നില്ല. ജോലിയൊന്നും ലഭിക്കാഞ്ഞതിനാൽ ദുബായിലുള്ള വിജിയുടെ സഹോദരൻ ചെറിയൊരു സംരഭം തുടങ്ങാൻ കണ്ണനെ സഹായിച്ചു. സഹോദരൻ നൽകിയ പണവുമായി പാർട്ണർ മുങ്ങിയതോടെ എന്തുചെയ്യുമെന്നറിയാതെ നിരാശയിലായി കണ്ണൻ.
വിസാ കാലാവധി കഴിഞ്ഞതോടെ താമസയിടത്തുനിന്നും ഇറങ്ങാതെയായി. കമ്പനി അനുവദിച്ച ഫ്ലാറ്റിലാണ് വിജിയുടെ താമസം. ഏതെങ്കിലും മെട്രോസ്റ്റേഷന് സമീപമാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതിനാൽ പിന്നീട് വിജിയെ കാണാനും കണ്ണൻ എത്തിയില്ല. കണ്ണൻ എവിടെയാണ് താമസിക്കുന്നത് എന്നും പോലും വിജിയ്ക്ക് അറിയാൻ സാധിച്ചിരുന്നില്ല. ദിവസങ്ങളോളം കണ്ണൻ ഭക്ഷണം കഴിക്കാതെ നടന്നു. ഭക്ഷണം കഴിക്കാതെ വന്നതോടെ ആരെങ്കിലും ആഹാരം കൊടുത്താൽ പോലും കഴിക്കാൻ പറ്റാതെയായി. തുടർന്ന് ഛർദിയും മറ്റ് ശാരീരിക അസ്വസ്ഥകളും അനുഭവപ്പെടാൻ തുടങ്ങി. ഒടുവിൽ രക്തം ഛർദ്ദിച്ച് അവശനിലയിലായ കണ്ണൻ ദുബായിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
രണ്ട് വ്യക്കകളും കരളും പ്രവർത്തനരഹതിമായ കണ്ണനെ തത്ക്കാലം നാട്ടിലേക്ക് കൊണ്ടുപോകാനുമാകില്ല. ആശുപത്രി ബിൽ ഇതിനകം ഒന്നര ലക്ഷം ദിർഹമായി. ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് വിജി.
വിജിയുടെ കോൺടാക്ട് നമ്പൻ +971 50 878 2129