തിരുവനന്തപുരം: കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കാൻ സാധ്യത. ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്കാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനൽമഴ ശക്തിപ്രാപിക്കാൻ സാധ്യത. ഇടിമിന്നലോടുകൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും തൃശ്ശൂർ ജില്ലയിൽ 38ഡിഗ്രി വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36ഡിഗ്രി വരെയും ഈ ദിവസങ്ങളിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി പതിനൊന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.