സർവകലാശാല ചാൻസലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചാൻസലർ കുട്ടിക്കളി കളിക്കുന്നുവെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചു. കേരളാ സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജിയിലാണ് കോടതിയുടെ വിമർശനം. ചാൻസലറായ ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.
പുതിയ വൈസ് ചാൻസലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ നിശ്ചയിക്കുമെങ്കിൽ പുറത്താക്കിയ മുഴുവൻ സെനറ്റ് അംഗങ്ങളേയും ഉടൻ ആ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാമെന്ന വാദവും കോടതി മുന്നോട്ടുവെച്ചു. എന്നാൽ അതിനനുസരിച്ചുള്ള പ്രതികരണങ്ങൾ സർവകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി വിമർശമുന്നയിച്ചു. ഹരജിയിൽ വാദം പുരോഗമിക്കുകയാണ്