സംസ്ഥാന സർക്കാരിന്റെ ഒഡെപെക് റിക്രൂട്ട്മെന്റ് സംവിധാനം വഴി തൊഴിൽ തട്ടിപ്പ് ഇല്ലാതാക്കാൻ ശ്രമിക്കുക്കയാണെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. തട്ടിപ്പിനിരയാകാതിരിക്കാൻ മലയാളികളുടെ മാനസികനില കൂടി മാറേണ്ടതുണ്ടെന്നും പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. ദുബൈയിൽ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. . കേരളത്തിലെ വിദ്ഗദ്ധരായ തൊഴിലാളികൾക്ക് വിദേശ രാജ്യങ്ങളിലേക്ക് പരിശീലനം പൂർത്തിയാക്കി എത്താൻ കഴിയുന്ന ഒരു സംവിധാനമായി ഒഡെപെക് മാറിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. .
200 ഓളം രാജ്യങ്ങളിലേക്ക് പതിനായിരത്തി ഇരുന്നൂറ് പേരെ ഒഡേപെക്ക് വഴി റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആരോഗ്യമേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടെന്നും സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക്
നേഴ്സിങ് ജോലിക്ക് അവസരം ഒരുക്കിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.യുഎഇയിലേക്ക് ഒഡേപെക്ക് വഴി എത്തിയ നഴ്സുമാർ സംതൃപതരാണെന്നും അവരെ നേരിട്ട് കണ്ട് അത് താൻ മനസ്സിലാക്കിയതാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒഡേപെക്ക് റിക്ക്രൂട്ടമെന്റ് സൗജന്യമായിട്ടാണ് സാധ്യമാക്കുന്നത് .യുഎഇയിലെ വിവിധ തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം മലയാളികളുടെ മികവിനെ കുറിച്ച് ബോധ്യമയെന്നും മന്ത്രി പറഞ്ഞു .
പാഠപുസ്തകങ്ങളിൽ നിന്നും പല ചരിത്ര സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രം വെട്ടിമാറ്റിയതിൽ കേരളം പ്രതിഷേധിച്ചിട്ടുണ്ടെന്നും പുതിയ വിദ്യാഭ്യാസ നയങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ചില നീക്കങ്ങളെ കേരളം എതിർത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.