അബുദാബി: നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തറുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് യുഎഇ. ഖത്തറിലെ സ്ഥാനപതിയായി ഷെയ്ഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ഷക്ബൂത്ത് അൽ നഹ്യാൻ ചുമതലയേറ്റു. യുഎഇ പ്രസിഡന്റിന് മുന്നിൽ പുതിയ നയതന്ത്ര പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു
ഗൾഫ് ഉച്ചകോടിയിൽ അൽ ഉല കരാറിന്റെ അടിസ്ഥാനത്തിൽ ഖത്തറിന് മേൽ ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചതിന് പിന്നാലെയാണ് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. ദുബായിലെ ഖത്തർ കോൺസുലേറ്റ് , അബുദാബിയിലെ ഖത്തർ എംബസി, ദോഹയിലെ യുഎഇ എംബസി എന്നിവ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു.
അൽ ഉല കരാർ നിലവിൽ വന്നതിന് പിന്നാലെ സൗദി, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിൽ എംബസി പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഖത്തറും ബഹ്റൈനുമായുള്ള ബന്ധം പുനസ്ഥാപിച്ചെങ്കിലും എംബസികൾ തുറന്നിട്ടില്ല. അതേസമയം ഇരുരാജ്യങ്ങൾക്കുമിടൽ വ്യോമഗതാഗതം പുനസ്ഥാപിച്ചു