ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര് ജെയ്ഷെ മുഹമ്മദ് ഭീകരരും മറ്റൊരാള്‍ ലഷ്കര്‍-ഇ-ത്വയിബ ഭീകരവാദിയുമാണ് . അതേസമയം ദാച്ച് മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ് നിലവിലെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഷോപ്പിയാനിലെ ദ്രാച്ചില്‍ സുരക്ഷാ സേന ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്.
കൊല്ലപ്പെട്ടവരില്‍ ഹനാന് ബിന്‍ യാക്കൂബ്, ജംഷെദ് എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്തിടെ പുല്‍വാമയില്‍ പൊലീസുകാരനെയും ഒരു നാട്ടുകാരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് ഇവർ. കൊല്ലപ്പെട്ട മറ്റ് രണ്ടുപേർ മഹനാൻ ബിൻ യഖൂബും ജംഷദുമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. പുൽവാമയിൽ ഈ മാസം രണ്ടിന് സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥൻ ജാവദ് ധർ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ 24ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.