സൗദി അറേബ്യയിൽ നടപ്പാക്കിവരുന്ന പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും (വാറ്റ്) നിലവിൽ മാറ്റമില്ലെ. ധന എക്സ്പറ്ററിയറ്റ് ലേബർ ലെവി ആൻഡ് വാല്യൂ അഡഡ് ടാക്സ് ടു കൺടിന്യൂ – സൗദി ഫിനാൻസ് മന്ത്രി മുഹമ്മദ് അൽ ജദാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ബജറ്റിൽ എണ്ണവിലയിലുണ്ടാവുന്ന ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ടെന്നും 2022 ലെ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കൂ എന്നും അൽ ജദാൻ പ്രസ്താവിച്ചു.
ഈ വർഷം ബാക്കി വന്നതിന്റെ ഒരു വിഹിതവും പൊതു കടം തിരിച്ചടക്കാൻ ഉപയോഗിക്കില്ല. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തികളും ഉണ്ട്. അതേസമയം സൗദി സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരം 2022 ൽ ഏകദേശം 50 ബില്യൺ റിയാൽ ആയി വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നും അൽ ജദാൻ പറഞ്ഞു. 2022 ൽ ഏകദേശം 30 ബില്യൺ റിയാൽ രാജ്യത്തെ പ്രധാന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്.
അതേസമയം വരാനിരിക്കുന്ന 2023ലും 2024ലും വലിയ പദ്ധതികൾക്കായി സമാനമായ തുക ചെലവഴിക്കുന്നത് തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. അറിയിച്ചു..പ്രോജക്ട് ചെലവിനെക്കുറിച്ചും അൽജദാൻ വിശദീകരിച്ചു. എന്നാൽ സ്വകാര്യമേഖലയുടെ നികുതിഭാരം 16.8 ശതമാനമാണെന്നും ഇത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും അൽജദാൻ പറഞ്ഞു. ആനുകാലികമായി പഠിക്കുന്നുണ്ടെങ്കിലും നിലവിൽ ഇതെല്ലാം പുനഃപരിശോധിക്കാൻ നിർദേശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി പൊതുകടത്തിന്റെ അനുപാതം ജി 20 രാജ്യങ്ങളിലെ ശരാശരിയേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.