സ്പാനിഷ് ക്ലബ്ബായ പിഎസ് ജിക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ താരം നെയ്മർ. പിഎസ്ജി വിട്ട് സൗദി ക്ലബ്ബായ അൽ ഹിലാലിലെത്തിയതിന് തൊട്ടു പിന്നാലെയാണ് താരം രംഗത്ത് വന്നത്. മെസ്സിക്കും തനിക്കും പി എസ്ജി യിൽ നരക തുല്യമായ അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നതെന്നാണ് നെയ്മർ പറഞ്ഞത്.
“മെസ്സിക്ക് അർജന്റീനയോടൊപ്പം ലഭിച്ച അതുല്യമായ വർഷത്തെക്കുറിച്ചോർത്ത് ഞാൻ വളരെ സന്തോഷവാനായിരുന്നു. എന്നാൽ അതേ സമയം അദ്ദേഹം ഒരു നാണയത്തിന്റെ ഇരുവശങ്ങളിലുമായാണ് ജീവിച്ചത്. അതെനിക്ക് വളരെ സങ്കടമുണ്ടാക്കി. അർജന്റീനയുടെ ദേശീയ ടീമിനൊപ്പം മെസ്സി സ്വർഗ്ഗതുല്യമായ ദിവസങ്ങളാണ് ആഘോഷിച്ചത്. അവസാന വർഷങ്ങളിൽ അർജന്റീനൻ ടീമിനൊപ്പം അദ്ദേഹത്തിന് എല്ലാം നേടാൻ കഴിഞ്ഞു. എന്നാൽ പാരിസിൽ അദ്ദേഹത്തിനും നരകതുല്യമായിരുന്നു. മെസ്സിയും ഞാനും ആ നരകത്തിലാണ് ജീവിച്ചത്”- നെയ്മർ പറഞ്ഞു.
തങ്ങൾ അവിടെ അസ്വസ്ഥരായിരുന്നെന്നും ഏറ്റവും മികച്ചത് നൽകാനാണ് എന്നും ശ്രമിച്ചതെന്നും എന്നാൽ അതിനു സാധിച്ചില്ലെന്നും നെയ്മർ കൂട്ടിച്ചേർത്തു.
“ഞങ്ങൾ അവിടെ അസ്വസ്ഥരായിരുന്നു. ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ അതിനു സാധിച്ചില്ല”
ഗ്ലോബോ എസ്പോർട്ട് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.