ട്വിറ്റർ സി ഇ ഒ സ്ഥാനത്തു തുടരണമെന്ന് വലിയ ആഗ്രഹമൊന്നുമില്ലെന്ന് ഇലോൺ മസ്ക് വെളിപ്പെടുത്തി. സ്ഥാനത്തു തുടരണോ വേണ്ടയോ എന്ന കാര്യം ട്വിറ്ററിൽ വോട്ടിനിട്ടു തീരുമാനിക്കുമെന്നും ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ശേഷം വോട്ടെടുപ്പ് നടത്തിയതിൽ 1.75 കോടി പേർ പങ്കെടുത്തു. ഇതിൽ 57.5% പേർ മസ്ക് രാജിവയ്ക്കണമെന്നും 42.5% പേർ സ്ഥാനത്തു തുടരണമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, മാസ്റ്റഡോൺ തുടങ്ങിയ സമാന്തര സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ലിങ്കുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നതിന് മസ്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഈ തീരുമാനം 24 മണിക്കൂറിനുള്ളിൽ തന്നെ പിൻവലിച്ചു.