ഷാർജ/കൊല്ലം: കൊല്ലം കല്ലുവാതുക്കൽ സ്വദേശി റാണി ഗൗരി(29) ഷാർജയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചു. ചാർട്ടേർഡ് അക്കൌണ്ടന്റായ യുവതിയുടെ മരണത്തിന് പിന്നിൽ സ്തരീധന പീഡനമാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. 130 പവൻ സ്വർണമാണ് വിവാഹസമയത്ത് യുവതിക്ക് സ്ത്രീധനമായി നൽകിയത്. ഭർത്താവും ആറ്റിങ്ങൽ സ്വദേശിയുമായ വൈശാഖിനും കുടുംബത്തിനുമെതിരായാണ് ആരോപണം
സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ വൈശാഫിന്റെയും റാണിയുടെയും വിവാഹം 5 വർഷം മുൻപായിരുന്നു . ആറുമാസം മുൻപാണ് ജോലി ലഭിച്ചതിനെ തുർന്ന് ഭർത്താവിനൊപ്പം താമസിക്കാനായി റാണി ഷാർജയിലെത്തിയത്. ദമ്പതികൾക്ക് നാല് വയസുള്ള മകളുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന വൈശാഖിന്റെ മാതാവ് ഒരാഴ്ച മുൻപാണ് കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിയത്.