കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് ഉത്തര കൊറിയയിലെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന് ഉത്തരവ്. ഈ അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ജൂ എയ് എന്നാണ് കിംഗ് ജോങ്ങ് ഉന്നിൻ്റെ പത്ത് വയസുകാരിയായ മകളുടെ പേര്. ഇതേ പേരുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജു എയ് എന്ന് പേരുള്ളവരുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഇവരുടെയെല്ലാം പേര് മാറ്റി മറ്റൊരു പേരാക്കാനുള്ള നോട്ടിസും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരാഴ്ചയാണ് പേര് മാറ്റാൻ അധികാരികൾ കൊടുത്തിരിക്കുന്ന സമയം.
അതേസമയം ഉത്തര കൊറിയയുടെ മിലിട്ടറി പരേഡിലാണ് കിം ജോങ്ങ് ഉന്നിൻ്റെ മകൾ ജൂ എയ് ആദ്യമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. കിം ജോങ്ങ് ഉന്നിൻ്റെ മക്കളിൽ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പൊതുവേദിയിൽ കൊണ്ടുവന്നിട്ടുള്ളത്.