കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായതോടെ ബി.ജെ.പി ക്യാംപുകളില്‍ വലിയ നിരാശയാണ്. വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തിയതോടെ ബി.ജെ.പി തോല്‍വി സമ്മതിച്ചു. പാര്‍ട്ടിയെ പുനസംഘടിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ബസവരാജ ബൊമ്മെ പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതോടെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യമില്ലാതാവും. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണമുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക.
ബിജെപിക്ക് രാഷ്ട്രീയമായി ഏറെ തിരിച്ചടി നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കല്ലുകടി നേരിടേണ്ടി വന്ന പാര്‍ട്ടിക്ക് ലക്ഷ്മണ് സാവഡി അടക്കമുള്ള നേതാക്കളെ നഷ്ടമായി. ലിംഗായത്ത് വോട്ടുകളും ബി.ജെ.പിക്ക് നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിക്ക് ഇത്തവണ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തരുന്ന വിവരമനുസരിച്ച് 69 സീറ്റുകളില്‍ മാത്രമാണ് ഭൂരിപക്ഷമുള്ളത്. കോണ്‍ഗ്രസ് സഖ്യം 124 സീറ്റുകളിലാണ് മുന്നേറുന്നത്. എന്നാല്‍ 2018ല്‍ 80 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയിരുന്നത്.
2018ലെ കണക്കനുസരിച്ച് പരിശോധിച്ചാല്‍ ജെഡിഎസിന് മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. 37 സീറ്റുകളായിരുന്നു ജെഡിഎസിന് 2018ല്‍ നേടാനായതെങ്കില്‍ ഇപ്പോള്‍ 24 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ ലീഡ് ചെയ്യുന്ന ഏഴ് പേരില്‍ നാല് പേര് സ്വതന്ത്രരും മൂന്ന് പേര് മറ്റ് പ്രാദേശിക പാര്ട്ടിയിലുമുള്ളവരാണ്.
കര്‍ണാടകയില്‍ ശക്തമായ പ്രചാരണമാണ് ഇരുകക്ഷികളും നടത്തിയത്. എന്നാല്‍ തുടക്കം മുതല്‍ ബി.ജെ.പി പാളയത്തില്‍ ഉണ്ടായ തര്‍ക്കം കോണ്‍ഗ്രസിന് അനുകൂലമായി എന്നത് തെരഞ്ഞെടുപ്പില്‍ വ്യക്തമാകുന്നു. അതേസമയം ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രിസിലേക്ക് വന്ന ജഗദീഷ് ഷെട്ടാര്‍ തോറ്റു.
അതേസമയം കോണ്‍ഗ്രസ് വിജയിച്ച എംഎല്‍എമാരെ സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. കുതിരക്കച്ചവടം വഴി ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ ബി.ജെ.പി ജെ.ഡി.എസുമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.