പാലക്കാട്: വ്യാജപ്രവർത്തി പരിജയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ പ്രവേശിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണി്ചചാണ് ജാമ്യം അമുവദിച്ചത്. 50000 രൂപയുടെ 2 ആൾ ജാമ്യമാണ് കോടതി അനുവദിച്ചത്.
കേരളം വിട്ട് പോകരുത്,പാസ്പോർട്ട് ഹാജരാക്കണം എന്നിവയുൾപ്പെടെയുള്ള കർശന ഉപാധകളോടെയാണ് ജാമ്യം അനുവദിച്ചത്.കുറ്റം ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. അതേസമയം വിദ്യയുടെ മേൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിൽ നീലേശ്വരം പൊലീസിന് വിദ്യയെ അറസ്റ്റ് ചെയ്യാം. എന്നാൽ വിദ്യയെ ഉടൻ അറസ്റ്റ് ചെയ്യില്ല. നാളെ ഹാജരാകണമെന്നാണ് നീലേശ്വരം പൊലീസ് നൽകിയ നിർദേശം
സ്ത്രീയാണെന്ന പരിഗണന നൽകണമെന്നും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നുമാണ് വിദ്യ കോടതിയിൽ ആവശ്യപ്പെട്ടത്. പിജി റാങ്ക് ഹോൾഡറായ തനിക്ക് വ്യാജ രേഖ ചമയ്ക്കേണ്ട കാര്യമില്ലെന്നും വിദ്യ കോടതിയിൽ ബോധിപ്പിച്ചു. കേസിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയില്ലെന്നും എന്തിന് അറസ്റ്റ് ചെയ്തെന്ന് കൃത്യമായി പറഞ്ഞില്ലെന്നും വിദ്യ കോടതിയിൽ ബോധിപ്പിച്ചു
എന്നാൽ വ്യാജരേഖയുണ്ടാക്കിയ കാര്യം വിദ്യ സമ്മതിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസ് വന്നപ്പോൾ വ്യാജരേഖ നശിപ്പിച്ചതായി വിദ്യ സമ്മതിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കി , ഏത് ഡിവൈസിൽ ഉണ്ടാക്കിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം സീൽ കണ്ടെത്താനായോ എന്ന കോടതിയുടെ ചോദ്യത്തിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു