ജോൺസൺ ആൻഡ് ജോൺസൺ ബേബി പൌഡറിന്റെ വില്പന 2023 ഓടെ ആഗോളതലത്തിൽ അവസാനിപ്പിക്കുന്നുവെന്ന് കമ്പനി പ്രഖ്യാപിച്ചു. യുഎസിൽ നിയമ പ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നേരത്തെ തന്നെ വില്പന അവസാനിപ്പിച്ചിരുന്നു.
കമ്പനിയുടെ പൗഡറുകൾ ഉപയോഗിക്കുന്നത് ക്യാൻസർ രോഗം വരാൻ കാരണമാവുന്നു എന്ന് പറഞ്ഞ് 38,000 ഉപഭോക്താക്കളാണ് കേസ് നൽകിയിരുന്നത്. ഇതേ തുടർന്ന് വിൽപ്പനയിൽ ഇടിവ് സംഭവിച്ചിരുന്നു. അതേസമയം ആരോപണങ്ങളെ ഇപ്പോഴും നിഷേധിക്കുന്നുവെന്നും ടാൽക്കം പൗഡറുകൾ സുരക്ഷിതമാണെന്ന് പരിശോധനയിൽ തെളിഞ്ഞതുമാണെന്ന് കമ്പനി വ്യക്തമാക്കി.