അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന് ഉക്രൈന് സന്ദര്‍ശനം നടത്തി. ഉക്രൈന് പ്രസിഡൻ്റ് വ്ളാദിമിര്‍ സെലെന്‍സ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി വാർത്ത ഏജൻസിയായ എ.എഫ്.പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.
റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് യു.എസ് പ്രസിഡൻ്റ് ഉക്രൈന് സന്ദർശിക്കുന്നത്. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിൻ്റെ ഒന്നാം വാര്ഷകത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈഡൻ്റെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ വര്‍ഷം അധിനിവേശം തുടങ്ങുമ്പോൾ ഉക്രൈന് ദുർബലമെന്നാണ് പുടിൻ കരുതിയെന്നും ഇക്കാര്യത്തില്‍ പുടിന് പിഴച്ചുവെന്നും ബൈഡന് പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയര്‍ന്നു നില്‍ക്കുന്നതായും ബൈഡന് കൂട്ടിച്ചേര്‍ത്തു.
ബൈഡൻ്റെ സന്ദര്‍ശനം ഉക്രൈന് ജനതയ്ക്കുള്ള പിന്തുണയുടെ അടയാളമാണെന്ന് പ്രസിഡൻ്റ് വൊളോഡിമിർ സെലന്‍സ്കിയും പ്രതികരിച്ചു.