ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്കിന്റെ തീരുമാനത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകി . ട്വിറ്റർ ഏറ്റെടുക്കാൻ മസ്ക് തീരുമാനം അറിയിച്ചതിന് ശേഷം വോട്ടെടുപ്പ് നടന്നിരുന്നു. അതിലാണ് ഓഹരി ഉടമകളുടെ പൂർണ്ണ പിന്തുണ മസ്കിന് ലഭിച്ചതായി ട്വിറ്റർ സ്ഥിരീകരിച്ചത്. 4,400 കോടി ഡോളറിനാണ് മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. അതേസമയം ഒരു ഓഹരിക്ക് 54.20 ഡോളര്‍ വീതം ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് മസ്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു . നിലവിൽ 9.2 ശതമാനം ഓഹരി നിക്ഷേപമാണ് മസ്കിന് ട്വിറ്ററിലുള്ളത്.
ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുക്കുന്ന മസ്കിന്റെ നീക്കത്തിനെതിരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രതിരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓഹരി വാങ്ങുന്നതിൽ നിന്നും ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് സൂചന.
15 ശതമാനത്തിലധികം ഓഹരി വാങ്ങാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടും. അതുമൂലം പൂര്‍ണമായി ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കം തടസപ്പെടുമെന്ന് മുന്നിൽ കണ്ടായിരുന്നു ആ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഡയറക്ടർ ബോർഡിന്റെ നീക്കങ്ങൾക്ക് പിന്നാലെ ഇലോണ്‍ മസ്ക് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് പിന്മാറുകയുണ്ടായി. എന്നാൽ ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിച്ചതോടെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.