ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇതേ വേദിയിൽ വെച്ചായിരുന്നു ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റത്. രോഹിത് ശർമയുടെ കീഴിലിറങ്ങുന്ന ടീം ഇന്ത്യക്ക് ജയത്തിൽ കുറഞ്ഞതൊന്നും ഇന്നില്ല.
ഏഷ്യകപ്പിലെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഴ് തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി. ഈ കണക്കുകളുടെ ആത്മവിശ്വാസത്തിലും കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
ഇന്നലെ നടന്ന ആദ്യമത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ എട്ട് വിക്കറ്റ് വിജയം നേടിയിരുന്നു. അഫ്ഗാൻ ബൗളർമാരുടെ മിന്നും പ്രകടനത്തിൽ ലങ്കയെ 105ന് ഒതുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫാറൂഖിയാണ് ലങ്കയെ തകർത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.