ബോർഡിംഗ് പാസെടുത്ത് വിമാനത്തിൽ കയറാൻ കാത്തു നിന്ന അമ്പതിലേറെ യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്നു. ഇന്നലെ ബംഗളൂരുവിൽ നിന്ന് ദൽഹിയിലേക്ക് തിരിച്ച ഗോ ഫസ്റ്റ് വിമാനത്തിനാണ് സംഭവം. വിമാനത്താവളത്തിലെ ചെക്കിംഗ് നടപടികളെല്ലാം പൂർത്തീകരിച്ച യാത്രക്കാർക്കാണ് ദുരനുഭവം ഉണ്ടായത്.
യാത്രക്കാർ ട്വിറ്ററിലൂടെ കടുത്ത പ്രതിഷേധം അറിയിച്ചതോടെ സംഭവം പുറംലോകം അറിഞ്ഞു. തുടർന്ന് തെറ്റു പറ്റിയതിൽ ക്ഷമാപണവുമായി ഗോ ഫസ്റ്റ് വിമാനക്കമ്പനി അധികൃതരെത്തുകയും ചെയ്തു. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം യാത്രക്കാർ വിമാനം കയറാനായി ബസിൽ റൺവേയിലേക്കെത്തിയെങ്കിലും അപ്രതീക്ഷിതമായി വിമാനം പറന്നുയർന്നതോടെ ഇവർ കുടുങ്ങുകയായിരുന്നു.
വിമാനത്താവളത്തിലെയും വിമാനക്കമ്പനിയുടെയും ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ നിരവധി ഉപയോക്താക്കളാണ് വീഡിയോ പങ്ക് വെച്ചത്. അതേസമയം യാത്രക്കാരുടെ ലഗേജുമായി പറന്നുയർന്ന വിമാനം യാത്രക്കാരെ കൊണ്ടുപോകാൻ മറന്നുവെന്നും ഇതുമൂലം അവർ വല്ലാതെ വലഞ്ഞുവെന്നും വീഡിയോയിലൂടെ പറഞ്ഞു.
54 യാത്രക്കാർ ഫൈനൽ ബോർഡിൽ അവശേഷിക്കവെ ഗോ ഫസ്റ്റ് ജി 8 116 വിമാനമാണ് ഈ ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയത്. ബോർഡിംഗ് പാസ്സുള്ളവരും ലഗേജുകൾ ചെക്ക യാത്രക്കാർ റൺവേയിലെ ബസിൽ കുടുങ്ങുകയായിരുന്നു. അവസാനം പ്രതിഷേധങ്ങൾക്കൊടുവിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാനക്കമ്പനി ക്ഷമാപണം നടത്തി. പ്രശ്നപരാഹരം ഉണ്ടാക്കാമെന്ന് അറിയിച്ചതായി ഒഫീഷ്യലുകളും പ്രതികരിച്ചു.