ഫിഫ ലോകകപ്പിൽ അവസാന വാക്കാകാൻ വനിതാ റഫറിമാരെത്തുന്നു. ചരിത്രം കുറിച്ചാണ് മൂന്ന് വനിതാ റഫറിമാരെത്തുന്നത്. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എന്നിവരാണ് വനിതാ റഫറിമാർ.
2009 മുതൽ ഫിഫ ഇൻ്റർനാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ടായിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതയായിരുന്നു സ്റ്റെഫാനി. മൂന്ന് വർഷം മികച്ച വനിതാ റഫറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജനുവരിയിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ റഫറിയാകുന്ന ആദ്യ വനിതയാണ് സലീമ മുകാൻ സംഗ. വനിതാ ലോകകപ്പ് , വിമൻസ് ചാമ്പ്യൻ സ് ലീഗ് തുടങ്ങിയ വമ്പൻ ടൂർണമെൻ്റുകളും നിയന്ത്രിച്ച് പരിചയമുണ്ട്.
2019ലെ വനിതാ ലോകകപ്പിലും 2020ലെ സമ്മർ ഒളിമ്പിക്സിലും കളി നിയന്ത്രിച്ച പാടവവുമായാണ് യോഷിമ യമാഷിത എത്തുന്നത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ പ്രവർത്തിച്ചു.
ഇവരെ കൂടാതെ ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക് , മെക്സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റ്റ് റഫറിമാരും ഖത്തറിലെത്തുമെന്നാണ് വിവരം.