തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റ്. പെൺകുട്ടിയുടെ ആൺസുഹൃത്തായ ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് സുഹൃത്തായ ഹാഷിമിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
ആത്മഹത്യ ചെയ്യുന്നതിന് ആറ് മാസം മുൻപ് പെൺകുട്ടി പീഡനത്തിനിരയായതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആൺസുഹൃത്ത് അറസ്റ്റിലായത്.ഈ മാസം 13 നായിരുന്നു പെൺകുട്ടി ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ
തുടർന്നാണ് യുവാവിനെതിരെ പോക്സോ ചുമത്തി പൂന്തുറ പോലീസിന് കൈമാറിയത്. ആൺസുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതിനെ തുടർന്നാണ് കുട്ടിയ മതപഠനശാലയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടി മതപഠനശാലയിൽ എത്തുന്നതിന് മുൻപ് തന്നെ പീഡനത്തിനിരയായി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ