ഒമാനിലെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം. പ്രവാസികള്‍ക്ക് ഫാമിലി വീസ ലഭിക്കാന്‍ ശമ്പള നിരക്ക് 150 റിയാലായി കുറച്ചതായി അധികൃതർ അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ കുടുംബങ്ങളുടെ വരവ് ഇതോടെ വർധിക്കുമെന്നാണ് കരുതുന്നത്. മുൻപ് കുറഞ്ഞത് 350 റിയാല്‍ ശമ്പളം ഉള്ളവർക്കായിരുന്നു ഫാലിമി വീസ ലഭിക്കുക. അതിനുംമുമ്പ് 600 റിയാല്‍ ആയിരുന്നു ശമ്പള പരിധി. ഒമാനിലെ മൊത്തം ജനസംഖ്യ 4,975,562 ആണ്. അതില്‍ 42.21 ശതമാനവും പ്രവാസികളാണ്.
എന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഒമാൻ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.