ലൈലത്തുൽഖദ്റിന്റെ പുണ്യം തേടി മക്കയും മദീനയും നിറഞ്ഞു കവിഞ്ഞ് വിശ്വാസികൾ, ഇരുപത്തിയേഴാം രാവിൽ പ്രാർത്ഥനയ്ക്കായെത്തിയത് ഇരുപതുലക്ഷത്തിലധികം വിശ്വാസികൾ
മക്കയിലെ ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയത് ലക്ഷങ്ങളാണ്. പുണ്യമാസത്തിലെ ഏറ്റവും തിരക്കുള്ള ദിനങ്ങളിലൂടെയാണ് മക്കയും മദീനയും കടന്നുപോകുന്നത്. കഅ്ബയ്ക്ക് ചുറ്റും തിരക്ക് അനിയന്ത്രിതമായപ്പോൾ പള്ളിക്കകത്തും സമീപപ്രദേശത്തെ റോഡിലും ക്ഷമയോടെ കാത്തുനിന്ന് വിശ്വാസികൾ പ്രാർത്ഥനാ നിരതരായി.
ഏറ്റവും ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പള്ളിയിൽ തന്നെ കഴിച്ചുകൂട്ടിയവരും നിരവധിയാണ് . തിരക്ക് നിയന്തരിക്കാൻ വൻ സുരക്ഷാ സംവിധാനങ്ങളാണ് മക്കയിലും മദീനയിലും ഒരുക്കിയിരിരക്കുന്നത്. 24 മണിക്കൂറും സേവനസന്നദ്ധരായ ഏഴായിരത്തിലേറെ വോളന്റിയർമാരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. നിശ്ചയദാർഢ്യക്കാർക്കും പ്രായമായവർക്കും മുൻഗണന നൽകാൻ പ്രത്യേകസംഘത്തെയും ഏർപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസികൾക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ ഡോക്ടർമാരുടെ സംഘവും സജീവമായി സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.