അബുദാബി: രാജ്യത്ത് അസ്ഥിര കാലവസ്ഥ വരുമ്പോൾ അപകട സാധ്യതാ മേഖലകളിലേക്ക് യാത്ര പോകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ട്രാഫിക് ഫൈനുകൾ പ്രഖ്യാപിച്ചത്. കാലവസ്ഥ പ്രതികൂലമാകുന്ന സാഹചര്യങ്ങളിലും അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാനാണ് നടപടി.
മഴയുള്ള സമയങ്ങളിൽ താഴ്വരകളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിലും കൂട്ടം കൂടുന്നവരിൽ നിന്നും 1000 ദിർഹം പിഴ ഈടാക്കും. ഒപ്പം ഡ്രൈവിംഗ് ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റാണ് ഇവർക്ക് ലഭിക്കുക. വെള്ളപ്പൊക്കമുള്ള താഴവരകളിൽ പ്രവേശിച്ചാൽ 2000 ദിഹം വരെ പിഴയായി ചുമത്തും.ഇത്തരക്കാർക്ക് 23 ബ്ലാക്ക് പോയിന്റുകളാവും ലഭിക്കുക. ഇതുകൂടാതെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കാനും നിർദേശമുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ ഗതാഗതനിയന്തറണത്തിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടസപ്പെടുത്തുന്ന രീതിയിലോ ആംബുലൻസുകളുടെ പ്രവർത്തനത്തിന് തടസം നിൽക്കുകയോ ചെയ്താൽ 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമായിരിക്കും ഇത്തരക്കാർക്ക് ലഭിക്കുക. ഇതുകൂടാതെ ഇത്തരക്കാരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കും