പാ രഞ്ജിത്ത് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം തങ്കളൻ്റെ സിനിമയുടെ ഷൂട്ടിംഗിന് നടൻ വിക്രത്തിന് സാരമായി പരിക്കേറ്റു. റിഹേഴ്സലിനിടെയുണ്ടായ അപകടത്തിൽ നടൻ്റെ വാരിയെല്ല് ഒടിഞ്ഞുവെന്നാണ് റിപ്പോർട്ട്.
സംവിധായകൻ്റെ നേതൃത്വത്തിൽ ആക്ഷൻ രംഗങ്ങൾ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. വിക്രത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ നടന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നുമാണ് വിവരം. അപകടത്തെ തുടർന്ന് തങ്കലാൻ്റെ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ആദിത കരികാലൻ എന്ന വേഷത്തിന്റെ പേരിൽ ചിയാൻ വിക്രത്തിന് ലഭിച്ച എല്ലാ സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും പൊന്നിൻ സെൽവൻ സിനിമയ്ക്ക് ആഗോളതലത്തിൽ ലഭിച്ച സ്വീകരണത്തിനും നന്ദി. റിഹേഴ്സലിനിടെ ചിയാന് പരിക്കേറ്റു, അദ്ദേഹത്തിൻ്റെ വാരിയെല്ല് ഒടിഞ്ഞു, അതിനാൽ തങ്കളാൻ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നും കുറച്ചു കാലത്തേക്ക് അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വരും. നിങ്ങളുടെ സ്നേഹത്തിന് അദ്ദേഹം നന്ദി അറിയിക്കുന്നു, എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് തിരക്കുകളിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹം ഉറപ്പ് തരുന്നു – വിക്രത്തിൻ്റെ പബ്ലിക് റിലേഷൻ ഓഫീസർ പങ്കുവച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിലെ ഖനിത്തൊഴിലാളികളുടെ കഥയെ ചുറ്റിപ്പറ്റിയുള്ള യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് തങ്കളൻ. പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനൻ, പാർവതി തിരുവോത്ത്, ഹരികൃഷ്ണൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അതേസമയം, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2ൽ ചോള കിരീടാവകാശിയായ ആദിത കരികാലന്റെ വേഷത്തിൽ വിക്രം എത്തിയിരുന്നു. സിനിമയിലെ വിക്രത്തിൻ്റെ പ്രകടനം ഏറെ പ്രശംസ നേടി. ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, വിക്രം പ്രഭു, വിക്രം പ്രഭു എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ലോകമെമ്പാടുമായി ബോക്സ് ഓഫീസിൽ 250 കോടി രൂപയുടെ കളക്ഷൻ ഇതിനോടകം പൊന്നിയൻ സെൽവൻ നേടി കഴിഞ്ഞു. ഏപ്രിൽ 28 ന് റിലീസ് ചെയ്ത ഈ ചിത്രം ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിച്ചത്.