തെക്കൻ അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരു ആൺകുട്ടി മരിക്കുകയും ഒപ്പമുണ്ടായിരുന്ന അമ്മയെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. പ്രദേശത്തെ ഒന്നിലധികം വീടുകൾ തകരുകയും ധാരാളം മരങ്ങൾ നിലംപതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വീടിന്റെ അരക്കിലോമീറ്റർ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അസാധാരണമായ ഈ സംഭവത്തിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു.
അതേസമയം കുട്ടിയുടെ അമ്മയ്ക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ഇലക്ട്രിക്കൽ ലൈനുകളും മരങ്ങളും തകർന്നുവീണതായും രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടർന്നതായും കാഡോ പാരിഷ് ഷെരീഫ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം മധ്യ അമേരിക്കയിലും ചുഴലിക്കാറ്റ് പ്രഭാവം തുടരുന്നതിനാൽ ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ വീടുതോറും പരിശോധന നടത്തിവരികയാണ്. സമാന രീതിയിൽ നവംബർ ആദ്യവാരം തന്നെ ഒക്ലഹോമ, ടെക്സസ്, അർക്കൻസാസ് എന്നീ തെക്കൻ യുഎസ് സംസ്ഥാനങ്ങളിലും ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു.