ജനീവ: ഗാസയിൽ സുരക്ഷിതമായ ഒരിടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
15 പേരാണ് ആംബുലൻസിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.രോഗികളും ആരോഗ്യപ്രവർത്തകരും ആംബുലൻസുകളും എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ടയാളുകളെ പാർപ്പിച്ചിരുന്ന ഗാസയിലെ സ്കൂളിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തി.