അബുദാബി: വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ട ലൈലത്ത് അൽ ഖദ്റിൽ അബുദാബിയിലെ ഷെയ്ഖ് സയ്യീദ് ഗ്രാൻഡ് മോസ്കിൽ ഒത്തുകൂടിയത് 60,000 വിശ്വാസികൾ. ഔദ്യോഗിക കണക്കനുസരിച്ച് 60,310 പേരാണ് റമദാനിലെ 27-ാം രാവിൽ ഗ്രാൻഡ് മോസ്കിലെ പ്രാർത്ഥനകളിൽ പങ്കുചേരാനായി ഒഴുകിയെത്തിയത്. ഗ്രാൻഡ് മസ്ജിദ് തുറന്ന ശേഷം ഇവിടെയെത്തുന്ന ഏറ്റവും വലിയ ആൾക്കൂട്ടമാണിതെന്ന് വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
അൽ ഐനിലെ ഷെയ്ഖ് ഖലീഫ ഗ്രാൻഡ് മോസ്കിൽ, അതേ രാത്രിയിൽ മൊത്തം 23,552 പേരാണ് എത്തിയത്. അവരിൽ 2,402 പേർ അൽ ഇഷായും തറാവീഹും നമസ്കരിച്ചു, 21,150 ആളുകൾ തഹജ്ജുദ് പ്രാർത്ഥന നടത്തി. ഫുജൈറ എമിറേറ്റിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെത്തിയത് 5,239 പേരാണ്. അവരിൽ 1,382 പേർ അൽ ഇഷായും തറാവീഹും നിർവ്വഹിച്ചു, 3,857 പേർ തഹജ്ജുദ് നമസ്കാരത്തിലായിരുന്നു.
വഹത് അൽ കരാമയ്ക്ക് സമീപമുള്ള കിഴക്കൻ ഭാഗത്ത് പള്ളിയുടെ ഇന്റീരിയർ, എക്സ്റ്റേണൽ പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമേ, വിശ്വാസികൾക്ക് താമസിക്കാൻ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ 6,579 പാർക്കിംഗ് സ്പോട്ടുകൾ അനുവദിച്ചിട്ടുണ്ട്. പ്രവാചകന് ഖുർആനിലെ ആദ്യ വാക്യങ്ങൾ അവതരിപ്പിക്കപ്പെട്ട റമദാനിലെ അവസാന 10 ദിവസങ്ങളിലെ ഒറ്റ സംഖ്യയുള്ള രാത്രികളിൽ ഒന്നാണ് ലൈലത്ത് അൽ ഖദ്ർ – അഥവാ വിധിയുടെ രാത്രി.