തായ്ലൻഡിലെ ഒരു ഡേ കെയർ സെന്ററിൽ ഉണ്ടായ വെടിപ്പിൽ 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വടക്കുകിഴക്കൻ പ്രവിശ്യയിലെ നോഹ് ബുവ ലാംപുവിലെയിലുള്ള ഡേ കെയർ സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ 22 പേർ കുട്ടികളാണ്. എട്ടുമാസം ഗർഭിണിയായ അധ്യാപിക ഉൾപ്പെടെ നാല് ജീവനക്കാരെയും വെടിവച്ചു.
ഉച്ചയോടെയാണ് അക്രമി ഡേ കെയർ സെന്ററിൽ എത്തിയത്. കുറഞ്ഞത് 30 കുട്ടികൾ അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയ അക്രമി എന്നാണ് നിഗമനം. കൂട്ടക്കൊലപാതകം നടത്തുന്നതിനു മുൻപ് ഇയാൾ സ്വന്തം ഭാര്യയെയു കുട്ടിയെയും കൊന്നുവെന്നും അതിനുശേഷം സ്വയം വെടിവച്ചു മരിച്ചുവെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. 2020ലും തായ്ലൻഡിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഒരു സൈനികൻ നാലിടങ്ങളിലായി വെടിവയ്പ്പ് നടത്തി. അതിൽ 29 പേർ കൊല്ലപ്പെടുകയും 57 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.