മലപ്പുറം: കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ തീർത്ഥാടക സംഘത്തിലെ ഏഴ് പേരെ കാണാതായതായി പരാതി. ഇവരുടെ യാത്രയൊരുക്കിയ മലപ്പുറത്തെ ട്രാവൽ ഏജൻസി ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകിയിട്ടണ്ട്. ജൂലൈ 25-ന് കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ യാത്രാസംഘത്തിലെ ഏഴ് പേരെയാണ് കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ ഇവർ ബോധപൂർവ്വം മുങ്ങിയതാണെന്ന് പരാതിയിൽ പറയുന്നു.
മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പ്രൈവറ്റ്ലിമിറ്റഡ് എന്ന സ്ഥാപനമാണ് പരാതിയുമായി പൊലീസിൽ എത്തിയത്. ജോർഡൻ, ഇസ്രായേൽ, ഈജിപ്ത് എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ് ഇവർ യാത്ര സംഘടിപ്പിച്ചത്. എന്നാൽ ജറുസലേമിൽ ബൈത്തുൽ മുഖദ്ദിസ് സന്ദർശനത്തിനിടെ സംഘത്തിലെ രണ്ട് വനിതകൾ അടക്കം ഏഴ് പേരെ കാണാതായി.
നസീർ അബ്ദുൽ റസാഖ് (കുന്നിൽ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാൻ അബ്ദുൽ ഷുക്കൂർ (പാകിസ്താൻമുക്ക്, പി.ഒ മിതിർമല, തിരുവനന്തപുരം), ഹകീം അബ്ദുൽ റസാഖ് (അഹമ്മദ് മൻസിൽ, കുളമുട്ടം, മണമ്പൂർ, തിരുവനന്തപുരം), ഷാജഹാൻ കിതർ മുഹമ്മദ് (ഒലിപ്പിൽ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മൻസിൽ പാലക്കൽ, കടയ്ക്കൽ, കൊല്ലം), നവാസ് സുലൈമാൻ കുഞ്ഞ് (ഷാഹിനാസ് സ്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം), ഭാര്യ ബിൻസി ബദറുദ്ദീൻ ഷാഹിനാസ് (സ്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം) എന്നിവരെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.
ഇവരെ കാണാതായതല്ല മനപൂർവ്വം മുങ്ങിയതാണെന്നും ഇവർ പോയതോടെ യാത്രാസംഘത്തിലുള്ള ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂർ ഏജൻ്റ് തടഞ്ഞു വച്ചിരിക്കുകയാണെന്നും കാണാതായവർ തിരിച്ചെത്തിയില്ലെങ്കിൽ ഒരോ അംഗത്തിനും
ഇവർ അനധികൃതമായി കടന്നുകളഞ്ഞതാണെന്നാണ് സാഹചര്യത്തെളിവുകൾ നൽകുന്ന സൂചനയെന്ന് ട്രാവൽസ് അധികൃതർ പറയുന്നു. യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂർ ഏജന്റ് തടഞ്ഞ് വെച്ചിരിക്കയാണ്. കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളർ വീതം അടയ്ക്കണം എന്ന നിബന്ധനയാണ് ടൂർ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെയാണ് സംഘം ഇസ്രായേലിൽ നിന്ന് തിരിക്കേണ്ടത്. ഹോട്ടലിൽ നാളെ കൂടി താമസിക്കാനുള്ള അനുവാദമേയുള്ളൂ. ടൂർ ഏജൻസി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ട്രാവൽസ് ഉടമകൾ പൊലിസിന് നൽകിയ പരാതിയിൽ പറഞ്ഞു.
സുലൈമാൻ എന്നയാളാണ് കാണാതായ ഏഴുപേർക്കും വേണ്ടി ഫെഡറൽ ബാങ്ക് അടൂർ ശാഖയിൽ നിന്ന് ഓൺലൈനായി പണമടച്ചത്. ഇയാളേയും ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. കഴിഞ്ഞ മാർച്ചിലും സമാനമായ രീതിൽ ഇസ്രായേലിലേക്ക് പോയ നാല് പേർ യാത്രയ്ക്കിടെ മുങ്ങിയിരുന്നു.