ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് സൗദിയുടെ ശക്തമായ താക്കീത്. ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നയാളുകൾക്ക് 5 വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജരേഖകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ശക്തമായ താക്കീതുമായി പ്രോസിക്യൂഷൻ രംഗത്തെത്തിയത്.
ലെറ്റർ ഹെഡ്, സ്റ്റാമ്പ്, സീൽ, മുദ്രകൾ എന്നിവ നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യങ്ങളാണ്.ഇത് കൂടാതെ സൗദി പബ്ലിക് അതോറിറ്റികൾ, സൗദി ഇന്റർനാഷണൽ അതോറിറ്റികൾ, ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഔദ്യോഗിക ജീവനക്കാർ എന്നിവർക്കെതിരെയുള്ള അവഹേളനങ്ങളും ഈ നിയമപരിധിയിൽ ഉൾപ്പെടുന്നതായിരിക്കുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
സൗദിയിലെ പൊതു അധികാര കേന്ദ്രങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്ക് 5 വർഷം തടവും 5 ലക്ഷം റിയാലുമാണ് പിഴയായി ഈടാക്കുക.