മസ്കറ്റ്: പുതിയ എയർലൈൻ കമ്പനിയായ സലാം എയർ സർവ്വീസ് ആരംഭിച്ചു. മസ്കറ്റിൽ നിന്നും യുഎഇയിലെ ഫുജൈറയിലേക്കായിരുന്നു സലാം എയറിൻ്റെ ആദ്യ സർവ്വീസ്. ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ ഒമാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. ഫുജൈറയിലേക്ക് ആഴ്ചയിൽ നാല് സർവ്വീസുകൾ ആണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 39 നഗരങ്ങളിലേക്കാവും സലാം എയർ സർവ്വീസ് നടത്തുക. ഈ കൂട്ടത്തിൽ കോഴിക്കോടും തിരുവനന്തപുരവും ഉണ്ട്.
മസ്കറ്റിൽ നിന്നും ഫുജൈറ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യത്തെ കമ്പനിയാണ് സലാം എയർ എന്ന് സലാം എയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ്പ റഞ്ഞു, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, സമീപ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം യാത്രക്കാർക്ക് ഈ സർവ്വീസ് ഗുണം ചെയ്യും. സലാം എയറിന് നിലവിൽ 14 വിമാനങ്ങളുണ്ടെന്നും ഈ വർഷം അവസാനത്തോടെ അഞ്ച് പുതിയ വിമാനങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 39 നഗരങ്ങളിലേക്കാവും ആദ്യഘട്ടത്തിൽ സലാം എയർ സർവ്വീസ് നടത്തുക.
ദുബായ്, ഫുജൈറ, ദോഹ, ബഹ്റൈൻ, കുവൈറ്റ്, ദമാം, റിയാദ്, ജിദ്ദ, മദീന, ഷിറാസ്, ടെഹ്റാൻ, മഷാദ്, ഇസ്താം തുടങ്ങിയ വിദേശനഗരങ്ങൾക്ക് പുറമേ, മസ്കറ്റ്, സലാല, സൊഹാർ, ദുഖ്ം, മസീറ എന്നിവിടങ്ങളിലേക്കും സലാം എയർ സർവ്വീസ് നടത്തും. റിസ, ട്രാബ്സോൺ, അലക്സാൻഡ്രിയ, ബെയ്റൂട്ട്, അൽമാട്ടി, ബാക്കു, ക്വാലാലംപൂർ, പ്രാഗ്, സരജേവോ, ബാങ്കോക്ക്, ഫുക്കറ്റ്, കൊളംബോ, ചാട്ടോഗ്രാം, ധാക്ക, കാഠ്മണ്ഡു, കറാച്ചി, മുളട്ടാൻ, സിയാൽകോട്ട്, ലഖ്നൗ, ജയ്പൂർ എന്നീ നഗരങ്ങളിലേക്കും സലാം എയർ ഈ വർഷം തന്നെ സർവ്വീസ് ആരംഭിക്കും,