ലോകകപ്പിലെ ആദ്യ ജയം ഇക്വഡോറിന്. ഖത്തറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇക്വഡോറിൻ്റെ ഉജ്വല ജയം. ആതിഥേയരായ ഖത്തറുമായുള്ള ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിൻ്റെ ലീഡ് ഇക്വഡോര്‍ നേടിയിരുന്നു. എന്നെര്‍ വലന്‍ഷ്യ ഇരട്ട ഗോളുകൾ നേടി.
കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ വലെന്‍ഷ്യ ഖത്തറിൻ്റെ വല ചലിപ്പിച്ചെങ്കിലും സഹതാരം ഫെലിക്സ് ടോറസ് ഓഫ് സൈഡായി. തുടർന്ന് 16ാം മിനുട്ടിലാണ് ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നത്. 15ാം മിനുട്ടില്‍ പെനാൽറ്റിയിലായിരുന്നു വലന്‍ഷ്യ ആദ്യ ഗോൾ നേടിയത്.
31ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡറില്‍ വലന്‍ഷ്യ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങാതെ പ്രതിരോധിക്കുന്നതില്‍ ഖത്തര്‍ വിജയിച്ചു. അതേസമയം, ആശ്വാസ ഗോള്‍ നേടാനായിട്ടില്ല. മത്സരത്തില്‍ ആറ് മഞ്ഞക്കാര്‍ഡുകളാണ് ഉയര്‍ന്നത്.