ഇസ്മാബാദ്: 2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങിയ യുഎസ് സൈന്യത്തിൻ്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ നിലവിൽ പാക് താലിബാൻ്റെ കൈയിലെത്തിയത് പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കർ.
അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സൈന്യം അപ്രതീക്ഷിതമായി പിന്മാറിയപ്പോൾ പല ആയുധങ്ങളും ഉപകരണങ്ങളും അഫ്ഗാനിസ്ഥാനിൽ ഉപേക്ഷിച്ചാണ് പോയത്. അവയെല്ലാം താലിബാൻ പിടിച്ചെടുത്തു. പിന്നീട് പാക് താലിബാൻ്റെ (തെഹ്രിക് ഇ താലിബാൻ/ടിടിപി) കൈവശമെത്തി. അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യത്തിന് വലിയ വെല്ലുവിളിയായി അമേരിക്കൻ ആയുധങ്ങൾ മാറി കഴിഞ്ഞു.
നൈറ്റ് വിഷൻ കണ്ണാടികൾ മുതൽ ആയുധങ്ങൾ വരെ അമേരിക്കൻ സൈന്യത്തിൻ്െ കൈവശമുണ്ടായിരുന്ന പല സാധനങ്ങളും ഇപ്പോൾ പാക് താലിബാൻ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാക്കിസ്ഥാൻ സൈന്യത്തിനെതിരെ പാക് താലിബാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നിരവധി തോക്കുകളും, വെടിക്കോപ്പുകളും, ഹെലികോപ്റ്ററുകൾ മറ്റു പല ആയുധങ്ങളും അവരുടെ കൈവശമുണ്ട്. യുഎസ് സൈന്യം ഉപേക്ഷിച്ചത് കൂടാതെ അഫ്ഗാൻ സൈന്യത്തിൻ ആയുധങ്ങളും പാക് താലിബാൻ ഉപയോഗിക്കുന്ന നിലയുണ്ട്. അഫ്ഗാൻ സൈന്യത്തിന് ഇതെല്ലാം നൽകിയത് അമേരിക്കയാണ്. ഇതെല്ലാം ഇപ്പോൾ താലിബാൻ്റെ കൈവശമാണ് എന്നതാണ് പാക് സർക്കാരിൻ്റെ ആധിയേറ്റുന്നത്.