രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി അടക്കമുള്ളവരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ എതിര് നിയമ നടപടികള്‍ വേണ്ടെന്ന് നെഹ്റു കുടുംബം. സോണിയാഗാന്ധിയാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ നിലപാടറിയിച്ചത്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തില്‍ നെഹ്റു കുടുംബത്തിൻ്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഇന്നലെ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജ്ജി നൽകാൻ താതപര്യമില്ലെന്ന് നെഹ്റു കുടുംബം വ്യക്തമാക്കി.
അതുകൊണ്ടുതന്നെ പ്രതികളുടെ മോചനം തടയാനുള്ള അടിയന്തിര നിയമ നടപടികൾ കോണ്‍ഗ്രസ് സ്വീകരിക്കില്ല.
നളിനി ശ്രീഹരന്, രവിചന്ദ്രന്‍, മുരുകന്, ശാന്തന്, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയില്‍മോചിതരാകുന്നത്. 31 വര്‍ഷത്തെ ജയില്‍വാസം പ്രതികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബി ആര് ഗവായി അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഉത്തരവ്. പ്രതികളുടെ മോചനത്തിനായി തമിഴ്നാട് സര്‍ക്കാര്‍ 2018ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് പരിഗണിച്ചില്ല. കേസില്‍ പ്രതിയായിരുന്ന പേരറിവാളനെ കഴിഞ്ഞ മെയ്യിൽ മോചിപ്പിച്ചിരുന്നു.
1992 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളാണ് ഈ കേസില്‍ ശിക്ഷിക്കപ്പെട്ടത്.