താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നിസാറിനെതിരെ കൊലക്കുറ്റം. അപകടസാധ്യതയെക്കുറിച്ചും അപകടം കാരണം മരണം വരെ സംഭവിക്കാം എന്നറിഞ്ഞിട്ടിട്ടും സർവീസ് നടത്തിയതിനാണ് ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. എന്നാൽ ബോട്ട് ഡ്രൈവറെയും സഹായിയെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.
ഇന്നലെ വൈകുന്നേരമായിരുന്നു താനൂരിൽ വച്ച് നിസാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടം സംഭവിച്ചത് മുതൽ ഇയാൾ ഒളിവിലായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ഇയാളുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾക്ക് കുസാറ്റിലെ വിദഗ്ധരുടെ സഹായം തേടുമെന്നും പോലീസ് അറിയിച്ചു.
അതേ സമയം താനൂരിൽ ഇപ്പോഴും തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് ആർ ഡി എഫിനും അഗ്നിസുരക്ഷയ്ക്കും പോലീസിനുമൊപ്പം മത്സ്യത്തൊഴിലാളികളും തെരച്ചിലിൽ പങ്കുചേരുന്നുണ്ട്. ഇനി ആരെയും കണ്ടെത്താനുള്ള വിവരമില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിക്കുകയും ചെയ്തു.