ഇരുപത് വർഷത്തിൽ പത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; അപൂർവ്വ നേട്ടവുമായി ജയചന്ദ്രൻ2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപൂർവ്വ നേട്ടവുമായി സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. ആദ്യമായി ചലച്ചിത്ര പുരസ്കാരം നേടിയതിൻ്റെ ഇരുപതാം വർഷത്തിലാണ് ജയചന്ദ്രന് വീണ്ടും പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഈ വർഷത്തെ പുരസ്കാര നേട്ടത്തോടെ ജയചന്ദ്രന് ലഭിച്ച സംസ്ഥാന പുരസ്കാരങ്ങളുടെ എണ്ണം പതിനൊന്നായി. ഇതിൽ ഒൻപത് തവണയും സംഗീതസംവിധാനത്തിനാണ് ജയചന്ദ്രന് പുരസ്കാരം ലഭിച്ചത് ഒരു തവണ പിന്നണി ഗായകനെന്ന നിലയിലും അദ്ദേഹം സംസ്ഥാന പുരസ്കാരത്തിന് അർഹയായി.
2003-ൽ ഗൗരീശങ്കരം എന്നി സിനിമയിലെ ഗാനങ്ങൾക്കാണ് അദ്ദേഹത്തിന് ആദ്യമായി സംഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. 2004-ൽ പെരുമഴക്കാലം, കഥാവശേഷൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് വീണ്ടും അദ്ദേഹം ഇതേ പുരസ്കാരം. നേടി 2005-ൽ അദ്ദേഹം തന്നെ സംഗീതസംവിധാനം നിർവഹിച്ച നോട്ടം എന്ന ചിത്രത്തിലെ മെല്ലെ.. മെല്ലെ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരവും ജയചന്ദ്രൻ ആദ്യമായി സ്വന്തമാക്കി.
2007-ൽ നിവേദ്യം എന്ന ചിത്രത്തിലൂടെ എം.ജയചന്ദ്രൻ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം വീണ്ടും സ്വന്തമാക്കി. 2008-ൽ മാടമ്പി എന്ന ചിത്രത്തിലൂടെ നേട്ടം ആവർത്തിച്ചു. 2010-ൽ കരയിലേക്ക് ഒരു കടൽ ദൂരം എന്ന ചിത്രത്തിലൂടെ വീണ്ടും പുരസ്കാരം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2012-ൽ സെല്ലുലോയ്ഡിലെ ഗാനങ്ങൾക്ക് എം.ജയചന്ദ്രൻ വീണ്ടും സംഗീതസംവിധായകനുള്ള പുരസ്കാരം നേടി.
പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം 2016-ൽ കാംബോജി എന്ന ചിത്രത്തിലൂടെ ജയചന്ദ്രന് വീണ്ടും പുരസ്കാരം ലഭിച്ചു. 2021-ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ പിന്നീട് പുരസ്കാരം സ്വന്തമാക്കിയത്. ആ വർഷം സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്കാരങ്ങൾ ജയചന്ദ്രന് ലഭിച്ചു. ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ എന്നീ ചിത്രങ്ങളിലൂടെ തൻ്റെ പത്താമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആണ് അദ്ദേഹം സ്വന്തമാക്കിയത്.
1995-ൽ ചന്ത എന്ന ചിത്രത്തിനാണ് എം.ജയചന്ദ്രൻ ആദ്യമായി സംഗീതം നൽകുന്നത്. 1996-ൽ രജപുത്രൻ എന്ന ചിത്രത്തിനും ജയചന്ദ്രൻ സംഗീതം നൽകി. 2003-ൽ ബാലേട്ടൻ, ഗൗരീശങ്കരം എന്നീ രണ്ട് ചിത്രങ്ങൾക്കായിരുന്നു ജയചന്ദ്രൻ സംഗീതം നൽകിയത്. ബാലേട്ടനിലേയും ഗൗരീശങ്കരത്തിലേയും ഗാനങ്ങളെല്ലാം ജനപ്രീതി നേടുകയും പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തതോടെ ജയചന്ദ്രൻ്റെ കരിയറും മാറി മാറിഞ്ഞു. അടുത്ത വർഷം 16 സിനിമകൾക്കാണ് ജയചന്ദ്രൻ സംഗീതം നൽകിയത്. 2015-ൽ എന്ന് നിൻ്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും ജയചന്ദ്രൻ സ്വന്തമാക്കിയിരുന്നു.