കോൺഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗെ 7897 വോട്ടുകൾ നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. എതിർ സ്ഥാനാർത്ഥി ശശി തരൂരിന് 1072 വോട്ട് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച തരൂർ 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി.
ഖര്‍ഗെയുടെ വിജയത്തിൽ പ്രവർത്തകർ ആഘോഷം തുടങ്ങി. പാര്‍ട്ടി അധ്യക്ഷനെന്നെഴുതിയ ഫ്ലക്സ് ബോര്‍ഡുകള്‍ അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പ്രവർത്തകർ സ്ഥാപിച്ചു. യു.പിയില്‍ വ്യാജവോട്ടുകള്‍ പോള്‍ ചെയ്തെന്നും ബാലറ്റുകള്‍ എണ്ണരുതെന്നും തരൂര്‍ ആവശ്യപ്പെട്ടെങ്കിലും അത് തിരഞ്ഞെടുപ്പ് സമിതി തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തവര്‍ക്ക് തരൂര്‍ നന്ദി പറഞ്ഞു.’നന്ദി’ എന്ന് ഇരുപത് ഭാഷകളിലായിരുന്നു തരൂരിന്റെ ട്വീറ്റ്.
ഗാന്ധി കുടുംബത്തിൻ്റെയും ഹൈക്കൻഡിൻ്റെയും പിന്തുണയുള്ളതിനാൽ ഖാർഗെയുടെ വിജയം ഉറപ്പായിരുന്നു. കോൺഗ്രസിലെ തലമുതിർന്ന നേതാവായ 80 വയസുള്ള മല്ലികാർജുൻ ഖാർഗെയുടെ വിജയം സംഘടനാ രംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിൻ്റേത് കൂടിയാണ്.