കോൺഗ്രസിൻ്റെ പുതിയ അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ഖാർഗെ പ്രസിഡൻ്റായി ഔദ്യോഗികമായി ചുതലയേറ്റത്.
തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വിജയിച്ചതിൻ്റെ സർട്ടിഫിക്കറ്റ് ഖാർഗെയ്ക്കു കൈമാറി. 17ന് നടന്ന തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ മല്ലികാർജുൻ ഖർഗെ പരാജയപ്പെടുത്തിയിരുന്നു.
സ്ഥാനമേൽക്കും മുൻപായി രാജ്ഘട്ടിൽ എത്തി ഖാർഗെ പുഷ്പാർച്ചന നടത്തി. 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തിരിക്കുന്നത്. ഇതോടെ 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡൻ്റ് പദവിയിൽനിന്ന് പടിയിറങ്ങി.
സോണിയ ഗാന്ധിയെക്കൂടാതെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.
आज निवर्तमान कांग्रेस अध्यक्ष श्रीमती सोनिया गांधी जी और श्री @RahulGandhi जी एवं वरिष्ठ नेताओं की मौजूदगी में भारतीय राष्ट्रीय कांग्रेस के नव-निर्वाचित अध्यक्ष श्री @kharge को CEA के चेयरमैन श्री मधुसूदन मिस्त्री जी ने प्रमाण पत्र प्रदान किया।#CongressPresidentKharge pic.twitter.com/TnRLXhGtaS
— Congress (@INCIndia) October 26, 2022
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയമാണ് അധ്യക്ഷനായി ഖാർഗെ പങ്കെടുക്കുന്ന ആദ്യ യോഗം. ഇന്നു വൈകിട്ട് ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഗുജറാത്ത് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം ഉണ്ടാകും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ അന്ന് തെരഞ്ഞെടുക്കും. 25 അംഗ സമിതിയിലെ 12 പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ ഖാർഗെ തീരുമാനിച്ചെന്നാണ് സൂചന. 1997 ലെ കൊൽക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയത്.