ഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിൽ നിന്നും ഇറങ്ങാനിരിക്കേ കേജരിവാളിന്റെ ജാമ്യം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴ്ച ജാമ്യം അനുവദിച്ചികുന്നെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹെെക്കോടതിയുടെ ഇടപെടൽ.
വാദം അവതരിപ്പിക്കാൻ വണ്ടത്ര സമയം ലഭിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയുളള ഇ ഡിയുടെ ഹർജിയിലാണ് കോടതി നടപടി. ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. മുൻപ് ജാമ്യം അനുവദിച്ചിരുന്ന കോടതി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേജ്രിവാൾ ജയിൽ മോചിതനാകുമെന്നാണ് എഎപി നേതാക്കൾ കരുതിയത്.
അദ്ദേഹത്തെ സ്വീകരിക്കാനുളള ഒരുക്കങ്ങളും നടത്തിയിരുന്നു. ജാമ്യം അനുവദിക്കാതിരിക്കാനുളള വാദങ്ങൾ ഒന്നും ഇഡിയുടെ പക്കൽ ഇല്ലയെന്നായിരുന്നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയുടെ നിരീക്ഷണം അതേ തുടർന്നാണ് ഇ ഡി ഹൈക്കോടതി സമീപിച്ചത്.