ലോകകപ്പ് ഫുട്ബോള്‍ ജിയോ സിനിമ ആപ്പ് വഴിയാണ് ഓണ്‍ലൈന്‍ സ്ട്രീംഗിന് നടത്തുന്നത്. ഖത്തര്‍ലോകകപ്പിന്റെ ആദ്യ മത്സര ദിവസം തന്നെ ആപ്പിനെതിരെ വ്യാപകമായ പരാതിയാണ് ഉയർന്നുകേട്ടത്. പ്രധാനമായും വന്ന പരാതി പലര്‍ക്കും ബഫര്‍ ചെയ്യുന്ന രീതിയിലായിരുന്നു സംപ്രേഷണം എന്നതാണ്.
ആപ്പില്‍ ബഫറിംഗ് വന്നതില്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ വിമർശനങ്ങളുയർന്നു.
ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ ധനികനായ മുകേഷ് അംബാനിക്ക് തന്റെ മോശമായ ജിയോ സിനിമ ആപ്പ് ഉപയോഗിച്ച് സുഗമമായ ലോകകപ്പ് സ്ട്രീമിംഗ് നടത്താൻ കഴിയുന്നില്ല എന്നായിരുന്നു എഴുത്തുകാരന് എന്‍എസ് മാധവൻ്റെ ട്വീറ്റ്.
World’s ninth richest man, Mukesh Ambani, can’t do a smooth #WorldCup streaming with his atrocious #JioCinema app, just as world’s richest man, @elonmusk can’t run a microblogging app ????♂️
— N.S. Madhavan (@NSMlive) November 20, 2022
സ്ട്രീമിംഗ് ക്വാളിറ്റിയില്‍ അടക്കം ചിലയാളുകൾ കുറ്റം കണ്ടുപിടിച്ചു. എന്നാല്‍ ചിലപ്പോള്‍ ആപ്പില്‍ കമന്ററി ഭാഷ മാറ്റിയാല്‍ നന്നായി സ്ട്രീം ചെയ്യുന്നുണ്ട് എന്നാണ് ഒരുവശം പറഞ്ഞത്. ഒടുവിൽ തങ്ങളുടെ ഭാഗത്ത് പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി ജിയോ തന്നെ രംഗത്ത് എത്തി.
ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ജിയോ സിനിമയുടെ മറുപടി. “നിങ്ങള്‍ നേരിടുന്ന ബഫറിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളുടെ ടീം കഠിനാധ്വാനത്തിലാണ്” എന്ന തലക്കെട്ടോടെ ചെളിയില്‍ ചില തൊഴിലാളികള്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന വീഡിയോയാണ് ജിയോ സിനിമ ട്വീറ്റ് ചെയ്തത്.
ജിയോ സിനിമയില്‍ ലോകകപ്പ് ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ സിം ആവശ്യമില്ല. ഏത് നെറ്റ്വര്‍ക്ക് കണക്ഷനുള്ളവര്‍ക്കും ജിയോ സിനിമ ഡൗണ്‍ലോഡ് ചെയ്താൽ സൗജന്യമായി ലോകകപ്പ് കാണാനാകും.