EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Reading: ചരിത്രനിയോ​ഗത്തിൽ ജഗ്ദീപ് ധൻകർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Follow US
Editoreal > News > ചരിത്രനിയോ​ഗത്തിൽ ജഗ്ദീപ് ധൻകർ
News

ചരിത്രനിയോ​ഗത്തിൽ ജഗ്ദീപ് ധൻകർ

Web Editoreal
Last updated: 2022/08/07 at 3:08 AM
Web Editoreal Published August 7, 2022
Share

രാജ്യത്തിന്‍റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ചുമതലയേൽക്കുന്ന ജഗ്ദീപ് ധൻകർ ചരിത്രനിയോ​ഗത്തിലേക്ക് എത്തുന്നത് അഭിഭാഷകൻ, ഗവർണർ എന്ന നിലയിലെ അനുഭവസമ്പത്തുമായാണ്. ബംഗാൾ ഗവർണറായിരുന്ന ധൻകർ മ​മ​ത ബാ​ന​ർ​ജി​യുമായി നി​ര​ന്ത​രം നടത്തിയ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ വിവാദമായിരുന്നു. ധൻകറിന്‍റെ അനുഭവങ്ങളും ലാളിത്യം കൈവിടാത്ത പെരുമാറ്റവും രാജ്യസഭയ്ക്ക് നേട്ടമാകുമെന്ന് പ്രത്യാശിക്കാം.

- Advertisement -

രാജസ്ഥാനിലെ കിതാന എന്ന കൊച്ചു ഗ്രാമത്തിൽ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. സൈനിക സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഫിസിക്സിൽ ബിരുദവും എൽഎൽബിയും നേടി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. ജനതാദൾ ടിക്കറ്റിലാണ് 1989ൽ ആദ്യമായി രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തിയത്. 1990ൽ കേന്ദ്രമന്ത്രിയായി. 1993ൽ കോൺഗ്രസിൽ ചേർന്നു. 2003ൽ ബിജെപിയിൽ ചേർന്നു. രാജസ്ഥാൻ ഒളിംപിക് അസോസിയേഷന്‍റെയും ടെന്നിസ് അസോസിയേഷന്‍റെയും പ്രസിഡന്റായിരുന്നു. ഐസിസി ഇന്റർനാഷണൽ കോർട്ട് ഓഫ് ആർബിട്രേഷൻ അംഗവുമായിരുന്നു. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിച്ചത്.

- Advertisement -

കർഷക പുത്രനായ ജഗദീപ് ധൻകർ ഉപരാഷ്‌ട്രപതിയായി ചുമതലയേൽക്കുമ്പോൾ കർഷകരുടേയും അടിസ്ഥാന വർ​ഗത്തിന്റേയും പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കുമെന്നത് രാജ്യത്തിന് ആഹ്ളാദകരമായ ഒന്നാണ്. കർഷകപുത്രനെന്ന് വിശേഷിപ്പിക്കുന്ന ധർകർ അടിസ്ഥാനപ്രശ്നങ്ങൾ മനസിലാക്കി അനുഭവസമ്പത്ത് മുതൽകൂട്ടാക്കി രാജ്യത്തെ ഉന്നതിയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

​ഗവർണറായിരിക്കെ തൃണമൂലുമായും മമതയുമായും കൊമ്പുകോർത്തിരുന്ന ജഗ്ദീപ് ധൻകറിന്‍റെ തുറന്നടിക്കുന്ന പെരുമാറ്റം രാജ്യസഭയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ എതിരാളികൾ ഉറ്റുനോക്കുന്നുണ്ട്. രാജ്യത്തിന്‍റെ ഭരണഘടനപോലും വെല്ലുവിളി നേരിടുന്ന കാലത്താണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. എങ്കിലും അനുഭവമ്പത്ത് കൈമുതലായുളള ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയിലെത്തുന്ന നിർണായക ബില്ലുകളിൽ രാജ്യത്തിന് ആശ്വാസകരമായ നിലപാട് സ്വീകരിക്കും എന്ന് പ്രതീക്ഷിക്കാം

- Advertisement -

TAGGED: dhankar, indian, jagdeep, president, vice
Web Editoreal August 7, 2022 August 7, 2022
Share This Article
Facebook Twitter Whatsapp Whatsapp Copy Link Print
Share
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ അംബാസിഡർ സന്ദർശിച്ചു
  • അയ്യർ ഇൻ അറേബ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • മലയാളിയായ ശുചീകരണ തൊഴിലാളിയ്ക്ക് യു.എ.ഇയില്‍ 22 ലക്ഷത്തിന്റെ അവാര്‍ഡ്
  • എബിസി കാർഗോ & കൊറിയർ ഉദ്യോഗാർത്ഥികളെ തേടുന്നു, ഡിസംബർ 9 ,10 തീയതികളിൽ വാക്ക് ഇൻ ഇന്‍റർവ്യൂ
  • റുവൈസിന് സസ്‌പെന്‍ഷന്‍; കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കും

You Might Also Like

News

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ അംബാസിഡർ സന്ദർശിച്ചു

December 7, 2023
News

മലയാളിയായ ശുചീകരണ തൊഴിലാളിയ്ക്ക് യു.എ.ഇയില്‍ 22 ലക്ഷത്തിന്റെ അവാര്‍ഡ്

December 7, 2023
News

റുവൈസിന് സസ്‌പെന്‍ഷന്‍; കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കും

December 7, 2023
News

സ്ത്രീധനം ചോദിച്ചാല്‍ ‘താന്‍ പോടോ’ എന്ന് പറയാന്‍ കരുത്തുള്ളവരാകണം പെണ്‍കുട്ടികള്‍: മുഖ്യമന്ത്രി

December 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Lost your password?